നമ്മുടെ മാതൃഭാഷയെ ഇന്ന് നമ്മുടെ ആൾക്കാർ കൈകാര്യം
ചെയ്യുന്നത് എത്ര നീചമായാണ് എന്ന് നമ്മുക്ക് ബോധ്യമാവണം. ദൈനംദിന
സംസാരത്തിലും ചലച്ചിത്രങ്ങളിലും മറ്റു പല മാധ്യമങ്ങളിലും
ആംഗലേയപ്രയോഗങ്ങളുടെ അമിതമായ ഉപയോഗം വേദനിപ്പിക്കുന്ന ഒന്നാണ് .
ചങ്ങമ്പുഴയും, ഇടപ്പള്ളിയും, ഇടശ്ശേരിയും മറ്റു പലരും ആറ്റുനോറ്റു വളർത്തിയ
നമ്മുടെ ഈ ഭാഷയെ ഇങ്ങനെ ആക്ഷേപിക്കണോ? ആംഗലേയം ഒട്ടും വേണ്ടാ എന്നു ഞാൻ
പറയുന്നില്ല. നമുക്ക് നമ്മുടെ സംസ്കാരത്തിൽമാത്രമേ നിലനിൽപ്പുള്ളൂ . അതോ
മലയാളത്തിനെ കാഴ്ചബംഗ്ലാവിന്റെ ചില്ലുകൂട്ടിലടക്കാൻ മലയാള കവിതയെ
പ്രേമിക്കുന്ന നമ്മൾ അനുവദിക്കുമോ? അനുവദിക്കുമെങ്കിൽ അതൊരു
മാതൃഹത്യയാണെന്നുള്ള സത്യം നമ്മൾ വിസ്മരിക്കരുത് . വള്ളത്തോൾ പാടിയത് നമ്മളിന്നും ഓർക്കാൻ വിനീതമായ ഒരപേക്ഷ
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന്നു പെറ്റമ്മ തൻഭാഷതാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ