നിന്റെ
തരളഹൃദയത്തിൻ താളം ശ്രവിച്ചു
ഞാൻ
വാനിലർക്കൻ
വെള്ളിവെയിൽ പരത്തീടവേ നിൻ
ഹൃദയത്തിൽ
നിന്നുമൊഴുകിയിരുട്ടിൻ
തിരമാലകൾ
തുളുമ്പി
നിൻ ചുണ്ടുകൾ കാമരസ മേറെയെന്നാകിലും
രതിവികാരങ്ങളുണർന്നില്ലെൻ
മനക്കാമ്പിലൊട്ടുപോലും
പിച്ചകത്തിൻ
പരിമളമാർന്ന നിൻ മൃദുല പൂമേനി
തന്നി-
ളഞ്ചൂടിലലിഞ്ഞു
നിദ്രയാം സമാധി തന്നാഴങ്ങൾ
തേടി ഞാൻ
മദ്ധ്യാഹ്നസൂര്യന്റെ
ചൂടിലവനിയിണ്ടലാർന്നു
ക്ഷീണിക്കവെ
തപ്തമാം
നിൻ സ്തനകലശങ്ങളെന്നെ നിദ്രയിൽ
നിന്നുണർത്തി
മേഘപടലങ്ങളും
സ്വപ്നലോകങ്ങളും രജത താരാപഥങ്ങളും
താണ്ടി
ദേവലോകങ്ങളും പലതും കടന്നു
നാം പറന്നകന്നു
ഇടി
വെട്ടി മിന്നൽപ്പിണരൊന്നുകുതിച്ചു
ഭൂമിയെ വിറപ്പി-
ച്ചിരുണ്ട
ഭീമാകാരമാം മേഘങ്ങളാകാശമാകെയൊളിപ്പിച്ചു
ദിച്ചതിൻ
മദ്ധ്യത്തിലൊരു വലിയ സുവർണ്ണ
പ്രകാശമണ്ഡലം
പെയ്തു
പേമാരി,
പ്രളയമായി,
മരിച്ചു
സമയം,
നാമലിഞ്ഞു
നിദ്രയിൽ